ഇന്ത്യ തകർത്ത ഭീകരകേന്ദ്രത്തിന് പാകിസ്ഥാന്റെ 25 കോടി: ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനം പുനർനിർമ്മിച്ചതിൽ പ്രതിഷേധം

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സേന തകർത്ത ജയ്ഷെ മുഹമ്മദിന്റെ ബഹാവൽപൂരിലെ ആസ്ഥാനം പുനർനിർമ്മിച്ചു. പാകിസ്ഥാൻ സർക്കാർ 25 കോടി രൂപ സാമ്പത്തിക സഹായം നൽകിയെന്നാണ് റിപ്പോർട്ടുകൾ

ഇന്ത്യ തകർത്ത ഭീകരകേന്ദ്രത്തിന് പാകിസ്ഥാന്റെ 25 കോടി: ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനം പുനർനിർമ്മിച്ചതിൽ പ്രതിഷേധം

ഇന്ത്യൻ സൈന്യത്തിന്റെ 'ഓപ്പറേഷൻ സിന്ദൂർ' തിരിച്ചടിയിൽ തകർക്കപ്പെട്ട ജയ്ഷെ മുഹമ്മദിന്റെ ബഹാവൽപൂരിലെ ആസ്ഥാനമായ 'മർകസ് സുബാൻ അല്ലാ' പാകിസ്ഥാൻ സർക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായത്തോടെ പുനർനിർമ്മിച്ചു. പാക് പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഈ ഭീകരവാദ കേന്ദ്രത്തിന്റെ പുനർനിർമ്മാണത്തിനായി പാകിസ്ഥാൻ സർക്കാർ 25 കോടി പാക്കിസ്ഥാനി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സർക്കാരിന്റെ പൂർണ്ണ അറിവോടെയും സാമ്പത്തിക പിന്തുണയോടെയും തകർന്ന ഭീകരവാദ ആസ്ഥാനം വീണ്ടും പ്രവർത്തനക്ഷമമാക്കിയ പാകിസ്ഥാന്റെ നടപടിക്കെതിരെ ഇപ്പോൾ കടുത്ത വിമർശനവും പ്രതിഷേധവും ഉയരുന്നുണ്ട്.