മദ്യത്തിലും മയക്കുമരുന്നിലും വീര്യം കുറഞ്ഞതും കൂടിയതുമില്ല എല്ലാം വിപത്ത് തന്നെ
പെട്ടിക്കടകൾ മുതൽ കുട്ടികളുടെ ടിഫിൻ ബോക്സുകൾ വരെയും, വാട്ടർ ബോട്ടിലുകൾ വഴിയും ലഹരി എത്തുന്ന സാഹചര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവൻ രക്ഷാ സേവനമായ ആംബുലൻസ് പോലുള്ള സംവിധാനങ്ങൾ പോലും രാസലഹരി കടത്തുന്നതിനായി ഉപയോഗിക്കുന്നുവെന്നത് സമൂഹം നേരിടുന്ന വലിയ അപകടസൂചനയാണെന്നും ഖുതുബയിൽ അദ്ദേഹം വ്യക്തമാക്കി